Saturday, November 21, 2015

ഓർമകളുടെ മണിച്ചെപ്പിന്‍റെ നാറ്റം

കാലത്തിന്‍റെ കുത്തൊഴുക്കില്‍ മനുഷ്യന്‍ ഒത്തിരിയേറെ പുരോഗതിയിലേക്ക് സഞ്ചരിച്ചിരിക്കുന്നു. പ്രസ്തുത ഗമനം ആയാസ രഹിതമാക്കുവാന്‍ നന്‍മയുടെ നറുംതേനുമായി 'യൂറേക്കകള്‍' പലതും നാം കണ്ടു. പലതിന്‍റേയും ഗുണഭോക്താക്കളുമായി. അവയെയെല്ലാം തത്കാലം വിസ്മരിക്കുന്നു. പകരം തമസിന്‍റെ വര്‍ത്തമാനങ്ങളിലേയ്ക്ക് മിഴി തുറക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കു മുന്നില്‍, ഗതി മദ്ധ്യേ കണ്ട അമേദ്ധ്യങ്ങളില്‍ ചിലത് ഛര്‍ദ്ദിച്ച്, ഒരു 'കട്ടപ്പൊക' കൂടെ തൂലികയെടുക്കുന്നു.

എനിക്കു മാത്രമിതെന്താ ഇങ്ങനെ? അതോ, അതും ഇനിയെന്‍റെ ധാരണ പിശകോ? എല്ലാവരും ഇങ്ങനെയോ? എല്ലാവര്‍ക്കും ഇങ്ങനെയോ? കാഥികന്‍ തുടങ്ങട്ടെ.

വീണുടഞ്ഞുപോയ പ്രതീക്ഷകളുടെ തീ നാമ്പുകള്‍ ഓര്‍മകളുടെ വേലിയേറ്റത്തില്‍ അനുവാദമില്ലാതെ തീരമണയുമ്പോള്‍, നൊമ്പരപ്പെടുത്തുന്ന ഉള്ളിന്‍റെ പിടച്ചിലുകള്‍ സുഖമല്ല, തീര്‍ച്ചയായും ദുഃഖങ്ങള്‍ തന്നെ. ആ ദുഃസ്വപ്നങ്ങളില്‍ തെളിയുന്ന ഭീകര മുഖങ്ങളില്‍ ചിലത് സ്വത്വത്തിന്‍റേതും കൂടിയാകുമ്പോള്‍, ദുഃഖത്തിന്‍റെ കാഠിന്യം കൂടും.

കുറ്റപ്പെടുത്തലുകള്‍ക്കിവിടെ സ്ഥാനമില്ല. വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ സ്വന്ത-ബന്ധങ്ങളില്ല. മൂല്യങ്ങളോ തത്വസംഹിതകളോ ഇല്ല. വിജയം മാത്രം. ശക്തര്‍ക്കൊപ്പം. ശക്തനും ധീരനുമായിരിക്കാന്‍ ആഗ്രഹമുണ്ട് കഥാനായകന്. പക്ഷെ...

ഓര്‍മകളുടെ മാറാപ്പിലെ ആദ്യ മുഖം മാതൃ സഹോദരന്‍റേതാണ്. അപ്പന്‍റെ സ്ഥാനം. അതു കൊണ്ടു തന്നെ സന്ദേഹമേതുമില്ലാതെ ശൈശവം വിട്ടുമാറാത്ത ഇളം മേനി അമ്മാവനിലെ 'മാമന്' പെട്ടന്ന് കീഴടങ്ങി. അന്നിന്‍റെ വികാരങ്ങളെ അവന് കൃത്യമായി ഓര്‍മിച്ചെടുക്കാനാകുന്നുണ്ടായിരുന്നില്ല. എങ്കിലും ഒരു കാര്യമുറപ്പ്. കഥാന്ത്യത്തിലെ സമ്പാധ്യങ്ങളുടെ ഭാരത്താല്‍ കുനിഞ്ഞിരുന്നു ആ യുവാവിന്റെ ശിരസ്. അവന്‍റെ ആ അവശതയാണിവിടെ ശരിക്കും ആഖ്യാതാവ്.

ആരാണുത്തരവാദി? സഹോദരനെ പഠിക്കാന്‍ മറന്ന അമ്മയോ? അമ്മയേയും ബന്ധു ജനങ്ങളേയും വിശ്വസിച്ച അച്ഛനോ? ആസനത്തിലെ ആല്‍മരത്തണലില്‍ വിശ്രമിച്ച 'മാമ'ന്‍റെ അറിവില്ലായ്മയോ? അജ്ഞതയുടെ ആഴങ്ങളിലേയ്ക്ക് ശ്വശുരനെ വലിച്ചിട്ട ആ മുഖമില്ലാത്തയാളോ? കൊച്ചുകുഞ്ഞിനെ കൗമാരക്കാരനരികിലാക്കി പോയ ബന്ധുക്കളോ? സകല പാപഭാരവും ചുമലേല്‍ക്കേണ്ടിവന്ന ആ ക്ഷീണിത ബാല്യമോ? ഔചിത്യ പൂര്‍വ്വം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ഉന്നം തെറ്റരുതേ.

ഏകാന്ത ശൗചാലയ ഭിത്തികളുടെ ഇരുളുകളില്‍, അരുതായ്മകളിലേയ്ക്ക് പിതൃതുല്ല്യന്‍ ആ പിഞ്ചുകരങ്ങള്‍ നിര്‍ബന്ധിച്ചു പിടിപ്പിച്ചപ്പോഴും, ഉമിനീരിനൊപ്പം, ഉപസ്ഥത്തിന്‍മേലംഗുരങ്ങള്‍ ചേര്‍ത്തുപിടിച്ചുരച്ചപ്പോഴും വഴിഞ്ഞൊഴുകിയത് സ്നേഹമോ? അക്ഷരം പഠിക്കാത്ത കുട്ടിക്കാലത്തിന്‍റെ ഓര്‍മകളുടെ മണിച്ചെപ്പ് എന്തെല്ലാമായിരിക്കും അന്ന് ഗ്രഹിച്ചുവശ്ശായിരിക്കുക?

മ്ലേച്ഛമെന്നാക്ഷേപിച്ച് തെറിപ്പൊങ്കാല നടത്തുന്ന പുതിയ രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വാഗതം. പക്ഷെ, വെറുമൊരാഖ്യാതാവായ കാഥികനു മമത, പ്രസ്തുത മ്ലേച്ഛതകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നിര്‍മല ബാല്യങ്ങളുടെ പ്രതിനിധിയോടാകയാല്‍, പ്രതിഷേധങ്ങളേറ്റു വാങ്ങാന്‍ 'ചന്തുവിന്‍റെ ജീവിതം ഇനിയും ബാക്കി' ഉണ്ടാകും.

പശു മനുഷ്യനു മാതാവാകുന്നതിനും മുൻമ്പായിരുന്നു കഥയിലെ ബാല്യമെന്നതിനാല്‍, തൊടിയില്‍ മേയാനായി കെട്ടിയിരുന്ന കാലികള്‍ അത്ഭുത കാഴ്ചകള്‍ ആയിരുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം അവ അറപ്പും വെറുപ്പും കോപകാരണവും ആയിരിക്കുന്നത്രേ, നായക ജീവിതത്തില്‍. വിരോധാഭാസം, അല്ലാതെന്ത്? മാതാവ് കോപകാരണവും അറപ്പുളവാക്കുന്നവളുമെന്ന് മൊഴിഞ്ഞു എന്നാരോപിച്ച്, ശിരസില്‍ സംസ്കാരം ഛര്‍ദ്ദിച്ച് സ്വയംഭോഗം ചെയ്യാമെന്ന് ആരും കരുതണ്ട. ചന്തുവിനെ തോല്‍പ്പിക്കാനാവില്ല.

പശുവിനെ മാറ്റിക്കെട്ടാനുള്ള മുതിര്‍ന്നവരുടെ നിര്‍ദ്ദേശം ശിരസാ വഹിക്കാന്‍ എല്ലാവര്‍ക്കും മുന്നില്‍ കൂട്ടു വിളിക്കപ്പെട്ടപ്പോള്‍, ഒഴിഞ്ഞു മാറാനായി പറഞ്ഞ നിഷ്കളങ്ക ബാല്യത്തിന്റെ കളവുകള്‍ക്ക് ശക്തി പോരായിരുന്നത്രേ! മടിയനായി മുദ്രകുത്തപ്പെട്ടപ്പോളും പക്ഷെ സത്യം തുറന്നു പറയാൻ ധൈര്യമില്ലാതായത് കൗമാരക്കാരന്‍റെ കൗശലം വീണ്ടും വീണ്ടും വിജയത്തിലെത്തിച്ചു. ഒപ്പം ഒരു വ്യക്തിത്വത്തിന്‍റെ അവരോഹണവും. പാഴായ ആ ഒളിച്ചോട്ട ശ്രമങ്ങള്‍ ആ കുരുന്നിന്‍റെ ചതഞ്ഞരഞ്ഞ സ്വത്വത്തിന്‍റെ പിടച്ചിലുകളായിരുന്നില്ലേ?

മാറ്റികെട്ടി തീറ്റിയ ഗോക്കള്‍ക്കൊപ്പം കൂച്ചികെട്ടപ്പെട്ട പിഞ്ചു ബാല്യത്തിന്‍റെ തിരിച്ചറിവുകള്‍ ആരറിയാന്‍? അതിനിവിടെ ആര്‍ക്കു നേരം? തൊടിയുടെ കോണുകളിലെ കൊച്ചു മറവുകളില്‍, അമ്മാവന്‍ പലവുരു തന്‍റെമേല്‍ ഉയർന്നു താഴ്ന്നത് എങ്ങിനെയായിരുന്നാ പൈതല്‍ മനസിലാക്കേണ്ടിയിരുന്നത്? കിളുന്നു തുടകള്‍ക്കിടയില്‍ തുപ്പലിനൊപ്പം അദ്ദേഹം നേടിയത് ഒരു മുന്‍ പരിചയമോ? ഏതു വിധമായിരുന്നു ഒരു കൊച്ചുകുഞ്ഞതിനെ പ്രതിരോധിക്കേണ്ടിയിരുന്നത്? സംരക്ഷകരാകേണ്ടവര്‍ കാര്‍ന്നു തിന്നാല്‍, നീതിക്കു പിന്നെ എവിടെപ്പോകും?

കഥാന്ത്യത്തില്‍ കാഥികനു മുന്നില്‍ 'ഓര്‍മകളുടെ മണിച്ചെപ്പി'നു പകരം 'വലിയൊരു മാറാപ്പു' നിറയെ സമ്പാധ്യമായി അറപ്പ്-വെറുപ്പ്-കുറ്റബോധം-അലസത-ഭയം-പരാജയങ്ങള്‍... (പട്ടിക നീളുന്നു). പകര്‍ന്നു കിട്ടിയ നെറികേടുകള്‍ക്കാരു കണക്കു പറയും?

അച്ചില്‍‍ പകര്‍ന്ന മെഴുകു പോലെ, പുനര്‍രൂപകല്പന ചെയ്യപ്പെട്ട ഈ ബാല്യം കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നാല്‍? തിരുത്താനാവാത്ത അരുതുകളിലേയ്ക്കു പതിച്ചാല്‍?

അത്തരം ചില പിടിക്കപ്പെടാത്ത പരീക്ഷണങ്ങള്‍ പുതിയ പാഠങ്ങൾ രചിക്കും. വേടന്‍റേയും ഇരയുടേയും വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ പഠിച്ച് പുതിയ നടന വൈഭവങ്ങള്‍ ചരിത്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സംസ്കാരം നിപതിച്ചുകൊണ്ടിരിക്കും. മൂല്യച്ച്യുതികള്‍ മൂല്യങ്ങളായി തിരുത്തി എഴുതപ്പെട്ടുകൊണ്ടിരിക്കും. ശരികള്‍ തെറ്റുകളും, തെറ്റുകള്‍ ശരികളുമാകും. ലാഭ-നഷ്ടങ്ങളുടെ ത്രാസ് ആരോട് കൂടുതല്‍ പണം കൈപ്പറ്റും?

ഒരു പക്ഷെ, പിടിക്കപ്പെട്ടാല്‍? ശരി തെറ്റുകള്‍ തിരിച്ചറിയാനാകാതെ ഉണങ്ങി കരിയാനല്ലാതെ ശിക്ഷണങ്ങള്‍ക്കും ജീവിതത്തിനും എന്തര്‍ത്ഥം?

വാഴകൃഷിയിലെ കന്നി വിളവ് സ്വയമാസ്വദിക്കുന്ന ലാഘവത്വമുള്ള പിതാക്കന്‍മാര്‍ക്ക് സ്വന്തം കുഞ്ഞുങ്ങളില്‍ കുട്ടികളുണ്ടാകും. ഇംഗിതത്തിനു വഴങ്ങാതെ മകളെ കെട്ടിച്ചയയ്ക്കില്ലെന്ന് വാശി പിടിക്കുന്ന അപ്പന്‍മാരുണ്ടാകും. സഹോദരന്‍റെ കുഞ്ഞിനെ സഹോദരി ഗര്‍ഭം ധരിക്കേണ്ടി വരും. മകന്‍റെ കുഞ്ഞിനെ അമ്മ പ്രസവിക്കും. ഉദരഫലം ആഹരിക്കുന്നവരും കൊന്നു തള്ളുന്നവരും വര്‍ദ്ധിയ്ക്കും. ജനിച്ചു വീണ പിഞ്ചുകുഞ്ഞും കാമാസക്തനു മുന്നില്‍ വലിച്ചു കീറപ്പെടും. ഭീകരത നടനനൃത്തം ചവിട്ടും. മനസാക്ഷിയുള്ളവന് മിഴിതുറക്കുക അസഹ്യമാകും. 'തിന്നു-കുടിച്ച്-ആനന്തിക്കുക' മാത്രമാകും ജീവിതം.

പുരോഗമനത്തിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നപ്പോള്‍, നമുക്കെന്തേ കാഴ്ച മങ്ങുകയാണോ? അരുണ പ്രഭയില്‍ നേത്ര പ്രഭ പുളയുന്നതു പോലെ, കാഴ്ചകളുടെ ആധിക്യത്തില്‍ തിരിച്ചറിവ് നഷ്ടമാകുന്നോ? അതോ വിജൃംഭിച്ച നന്‍മകളുടെ ദുര്‍ഗന്ധം നമ്മെ മോഹിപ്പിക്കുന്നോ? എന്തേ മനുഷ്യാ നമ്മളിങ്ങനെ? ആര് ആരോട് ചോദിക്കും? ആരുത്തരം നല്‍കും? എവിടം വരെ എത്തുമോ എന്തോ?

സ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. അനാഥ ബാല്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. സ്വഭവനം പോലും കുഞ്ഞുങ്ങളുടെ കശാപ്പു ശാലകളാകുന്നുണ്ട്. മറക്കാതിരിക്കാം. മിഴികള്‍ അല്പമൊന്ന് തുറന്നിരിക്കാം. സമൂഹത്തിനതിന്‍റെ ആവശ്യമുണ്ട്.

ഏല്‍പിച്ച ദൗത്യം പൂര്‍ത്തീകരിച്ചെന്ന വിശ്വാസത്തില്‍ കാഥികന്‍ വിട പറയുന്നു.

Monday, February 14, 2011

വിടരും മുന്‍പേ കൊഴിഞ്ഞ പൂമോട്ടിനായി...

തൃശൂര്‍ തീവണ്ടി ദുരന്തത്തിനിരയായി സൌമ്യയെന്ന പെണ്‍കുട്ടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു, ഒരുപിടി സ്വപ്നങ്ങള്‍ ദുസ്വപ്നങ്ങളും, ഓര്‍മ്മകള്‍ തീരാ കണ്ണീരുമായി അവശേഷിപ്പിച്ചുകൊണ്ട്. തീ പാറുന്ന ചര്‍ച്ചകള്‍ക്ക് അവളുടെ മരണം ഇടം നല്‍കിയെങ്കിലും, ഇതിലതികവും മാധ്യമങ്ങളില്‍ മാത്രമായിരുന്നില്ലേ? എന്താനിതിനര്‍ത്ഥം??? ... അഭയ, ശാരി, സൌമ്യ,... വിരിയും മുന്‍പേ നുള്ളിക്കളയാന്‍ ഇനിയും നമുക്കു സുമങ്ങള്‍ വേണമെന്നാണോ??? ഒരു പെണ്‍കുട്ടിയ്ക്കുകൂടി (അവള്‍ നമ്മുടെ അമ്മയോ, സഹോദരിയോ, പ്രിയതമയോ, മകളോ ഒക്കെ ആയിക്കൂടാതിരിക്കണമെന്നില്ലല്ലോ) ഈയവസ്ത ഉണ്ടാകാതിരിയ്ക്കാന്‍ നാം എന്തു ചെയ്യണം.

നമ്മുടെ ഒരു പെങ്ങന്‍മാര്‍ക്കും ഇനി ഈ ദുരവസ്ത ഉണ്ടാകാതിരിക്കണമെങ്കില്‍, സ്നേഹിക്കാനും സ്നേഹിക്കുന്നവര്‍ക്കു വേണ്ടി എന്തു ത്യാഗവും ഏറ്റെടുക്കാനും മാത്രം പഠിച്ചതിന്‍റെ പേരില്‍, സ്വയം ബലിയാകേണ്‍ടി വന്ന ഈ പൊന്‍മുത്തിന്‍റെ ജീവനും മാനത്തിനും വേണ്ടിയുള്ള നിലവിളി സ്വന്തം പെങ്ങളുടെ നിലവിളിയായി ഓരൊ പെണ്‍കുട്ടികളേയും കാണുമ്പോള്‍ നമ്മുടെ ചെവികളില്‍ മുഴങ്ങി കേള്‍ക്കേണ്ടിയിരിക്കുന്നു..... ഒരു രാവിനപ്പുറം, കൈ പിടിച്ചു കൊടുക്കേണ്ടവനു മുന്നില്‍, പൊന്നു മോളെ അണിയിച്ചു നിര്‍ത്തുന്ന സ്വപ്നം തകരുന്ന അമ്മയുടെ വിലാപം സ്വന്തം അമ്മയുടെ വിലാപമായി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു..... സ്നേഹമയിയായ സഹോദരിയെ കൂട്ടിക്കൊണ്ടു പോകാനായി വന്ന്, ദുരന്ത വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്കോടെണ്ടി വന്ന സഹോദരന്‍റെ കുതിച്ചുയരുന്ന ഹൃദയ മിടിപ്പ് സ്വന്തം ഹൃദയ മിടിപ്പായി നാം തിരിച്ചറിയേണ്ടതുണ്ട്.....

പ്രത്യേക മുടക്കോ കഴ്ട്ടപ്പാടോ ഇല്ലാതെ ഗോവിന്ദചാമിയെ തെറി വിളിക്കാനും മരണത്തിനു കീഴടങ്ങിയ സൌമ്യയോട് സ്നേഹം കാണിക്കാനും നമുക്കെല്ലാം സാധിക്കും. എന്നാല്‍ ഈ വികാര, വിചാര, വാക്‌ പ്രകടനങ്ങള്‍ക്കൊക്കെ അര്‍ത്ഥമുണ്ടാകണമെങ്കില്‍, അവ കൊണ്ടു സമൂഹത്തിനു എന്തെകിലും നെട്ടമുണ്ടാകണമെങ്കില്‍, ഇനി ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോരുത്തരും സ്വയം പ്രതിജ്ഞ എടുക്കേണ്ടി ഇരിക്കുന്നു. കാരണം, ഞാന്‍ നന്നായാല്‍ ഈ ലോകം അത്രയും നന്നായി എന്നു എല്ലാവരും ചിന്തിച്ചാല്‍ മാത്രമേ നമ്മുടെ നാട് നന്നാകു. ആള്‍ക്കൂട്ടങ്ങളില്‍ തനിച്ചാകേണ്ടി വരുന്ന പെണ്‍കുട്ടികളെ സൌകര്യ പൂര്‍വ്വം ഒന്നിരുത്തി നോക്കുന്നതിനു പകരം, സഹോദരന്‍റെ ഉത്തരവാതിത്വത്തോടെ കാവലിരിക്കാന്‍ എല്ലാ ആണ്‍ കുട്ടികളും (എല്ലാ ആണുങ്ങളും) തയാറായാല്‍ എത്ര നന്നായിരുന്നു.

ഇത് പോലുള്ള അതിക്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഇതിനു മുന്‍പും പലരും (ഒരുപക്ഷെ നാമും) ഇങ്ങനെ പ്രതികരിച്ചിട്ടുണ്ടാകാം, പക്ഷേ ആ പ്രതികരണങ്ങള്‍ കൊണ്ടു സമൂഹത്തിനു എന്തു നേട്ടമുണ്ടായി??? സൗമ്യയുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കായോ??? തങ്കം കൊണ്ടു പോലും തുലാഭാരം നടത്താന്‍ കഴിയാത്ത വിധം അമൂല്യ സ്വത്തായിരുന്ന അവള്‍ക്ക് പകരം വയ്ക്കാന്‍ ആ മാതാപിതാക്കള്‍ക്ക് നാം എന്തു നല്‍കും??? അതിനാല്‍, വ്യക്തി പരമായി തീരുമാനങ്ങള്‍ എടുക്കാനും, ചങ്കുറപ്പോടെ പ്രതികരിക്കാനും തയ്യാറാകാതെയാണ് ഇപ്പോഴത്തേയും നമ്മുടെ പ്രതികരണങ്ങള്‍ എങ്കില്‍ പഴയത് പോലെ തന്നെ വെള്ളത്തില്‍ വരച്ച വരയ്ക്ക് തുല്യമാകും ഇവയുടേയും ഭാവി. സൌമ്യമാരും ശാരിമാരും തീരാ ദുഖം പേറി നരകിക്കാന്‍ അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.

ഗോവിന്ദചാമിയെ കുറ്റം വിധിക്കാനും, സൌമ്യയോടുള്ള സ്നേഹവും സഹതാപവും പ്രകടമാക്കാനും ഇന്‍റെര്‍നെറ്റ് കൂട്ടായ്മകളില്‍ നാം പരസ്പരം മത്സരിക്കുമ്പോള്‍, ഇതൊന്നും അറിയാതെ സഹോദരി പോയതിലെ ദുഖത്തില്‍ കഴിയുന്ന ആ സഹോദരനെ ഒരു നിമിഷം നമുക്കോര്‍ക്കാം. ആ സ്ഥാനത്തു സ്വയം ഒന്നു സങ്കല്പിച്ചു നോക്കാം. നാളെ എനിക്കും എന്‍റെ സഹോദരിക്കും ഇത് സംഭവിക്കാതിരിക്കാന്‍ ഇന്നേ നമുക്ക് ഉണരാം. ക്രിസ്തുവിനെയും ഗാന്ധിയും പോലുള്ളവരെ നാം ആദരിക്കുന്നത്, അസ്സാധ്യമെന്നു തോന്നിയ പലതും സാധ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുള്ളത് കൊണ്ടു കൂടിയാണ്. അതിനവര്‍ക്ക് ആധാരശിലയായത് വാക്കിലും പ്രവര്‍ത്തിയിലും ഉണ്ടായിരുന്ന സാമ്യം ആയിരുന്നു. ഇന്നത്തെ രാഷ്ട്രീയക്കാര്‍ വെറുക്കപ്പെടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല, അവരുടെ വാക്‌-പ്രവര്‍ത്തികളിലെ വൈരുധ്യം തന്നെ.

അതിനാല്‍ നാക്കിനെല്ലില്ലാതെ എന്തും വിളിച്ചു പറയാനും സൌകര്യപൂര്‍വ്വം (എല്ലാവരുടെയും ശ്രദ്ധ മാറുമ്പോള്‍) ശര്‍ദ്ധിച്ചത് മുഴുവന്‍ വീണ്ടും വലിച്ചു കേറ്റാനും നാണമില്ലാത്ത രാഷ്ട്രീയക്കാരെ പോലേ നമുക്കെങ്കിലും ആകാതിരിക്കാം. പകരം ഈ പാവം കുട്ടിയുടെ മരണത്തില്‍ തനിക്കുള്ള പങ്കിനേപറ്റി നമുക്കോരോരുത്തര്‍ക്കും ചിന്തിക്കാം. ഇനിയും ഇങ്ങനൊരു പെണ്‍കുട്ടിയുടെ നിലവിളി മണ്ണില്‍ നിന്നുയരാന്‍ പ്രതിയായോ സാക്ഷിയായോ നാം കാരണക്കാരാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.

വാക്‌ പയറ്റിന് ഇന്‍റെര്‍നെറ്റില്‍ കാണിക്കുന്ന ചങ്കൂറ്റം പുറത്തേക്കിറങ്ങുമ്പോള്‍ നമുക്ക് കൂടെ കൊണ്ടു പോകാം... സ്ത്രീയെ ദേവിയായി കാണാന്‍ പഠിപ്പിക്കുന്ന ഭാരതീയ സംസ്കാരം വരും തലമുറക്ക്‌ നമുക്ക് പകര്‍ന്നു നല്‍കാം... നമ്മുടെ അമ്മ പെങ്ങന്‍മാരും, മറ്റു പലര്‍ക്കും വഴിയേ പോകുന്ന സ്ത്രീകളാണ് എന്നത് നമുക്കു മറക്കാതിരിക്കാം... സൗമ്യയെ പോലെ ദുരന്തത്തിലേക്ക് തള്ളിയിടപ്പെടുന്ന പാവം കുട്ടികളെ നോക്കി "ഓ അവള്‍ ചത്തു പോകുകയോന്നും ഇല്ലായിരിക്കും" എന്നു പറഞ്ഞു മുഖം തിരിക്കാതിരിക്കാം. നാമൊക്കെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനായി സ്വയം നഷ്ടപ്പെടുത്താന്‍ തയ്യാറായ മഹാത്മാ ഗാന്ധിയേ പോലുള്ളവര്‍ ജനിച്ച ഭാരത മണ്ണില്‍ തങ്ങള്‍ സുരക്ഷിതാരാണ് എന്ന തിരിച്ചറിവ് നമ്മുടെ സഹോദരിമാര്‍ക്ക് നമുക്കുണ്ടാക്കി കൊടുക്കാം.

പ്രിയ സോദരി സൌമ്യെ അവസാനമായി നിന്നോട് ഒരു വാക്ക്,
ഏതെങ്കിലും ലോകത്തിരുന്നു നീ ഞങളുടെ വാക്‌-വികാര പ്രകടനങ്ങള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍, നിനക്കു നഷ്ട്ടപെടാനുണ്ടായിരുന്നതില്‍ ഒന്നു പോലും അവശേഷിപ്പിക്കാതെ തകര്‍ത്ത ഞങ്ങള്‍ക്ക് മാപ്പിന് പോലും അര്‍ഹത ഇല്ല എന്നറിയാം. എങ്കിലും, ഇനി ഞാന്‍ കാരണം ഒരു പെണ്ണും ഈ ലോകത്ത് നിന്നേപ്പോലെ നിലവിളിക്കേണ്ടി വരില്ലാ എന്ന ഉറപ്പോടെ, മാപ്പ്... മാപ്പ്... മാപ്പ്...

Thursday, May 27, 2010

Eureka

This is the secret of secrets to lead a peaceful life.

All of us, think that the world is full of evil. We knew that evil do not exist in the plant or animal kingdom. All the evil must therefore be from the people around us. Of course we won't include ourself in that list. How to get rid of this evil is our worry. And here is the secret formula. Everyone has good and bad sides. We are all used to looking for the bad side. Now let us stop that and have a new vision. Let us look for only the good side of people. When we look for the good aspects of the world around us, the good aspects of the people, of creation as a whole, the world becomes a beautiful place to live. The people around us are good and be happy always.

Quality Time

Proper management of time is of vital importance. Where parents spend quality time for the family, the children grow up as good members of the community. More than food and clothing, the children need attention, love, recognition and care from the parents. Where these are lacking they might go looking for these elsewhere and could easily fall prey to some of the prevalent vices of the time. If the parents spend all the time in acquisition of wealth or for pleasures the victims won’t be just the children. It will be the parents themselves who suffer most when the children go astray. If you need a good life for yourself and your family you must be prepared to spend quality time with your family.

Monday, March 22, 2010

ആദ്യത്തെ സ്ലീപര്‍ ക്ലാസ് തീവണ്ടി യാത്ര...

പ്രാരാബ്ധകെട്ടുകളുടെ നാറ്റമില്ലാത്ത ജീവിത സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്യാന്‍ ബാംഗ്ലൂരിലെ നെട്ടോട്ടത്തിനിടയില്‍ വീണു കിട്ടിയ അവധിയ്ക്കു ശേഷം നാലാം നാള്‍ 'കോയിക്കോട്ട്‌' നിന്നും 'ബംഗളൂരുവിനു' 'ഇ ടിക്കറ്റ്‌' ആനുകൂല്യവുമായി എന്‍റെ ആദ്യത്തെ സ്ലീപര്‍ ക്ലാസ് തീവണ്ടി യാത്ര...

"എന്തെല്ലാം എന്തെല്ലാം ആശകളാണെന്നോ..."
"സോറി", ആയിരുന്നെന്നോ...


പറഞ്ഞിട്ടെന്താ, എല്ലാം കളഞ്ഞു കുളിച്ചില്ലേ, അല്ല കുളിപ്പിച്ചു, ഹല്ല പിന്നെ... ഇന്ത്യേന്‍റെ സ്വന്തം 'തീമണ്ടി' അല്ലേ, കുളിപ്പിച്ചു കിടത്തിയില്ലേല്ലല്ലേ അത്ഭുതമുള്ളൂ.

'യശ്വന്ത്‌പുര്‍ എക്സ്പ്രസ്സിന്‍റെ ' 'എസ് 3' സ്ലീപര്‍ ക്ലാസില്‍ ബര്‍ത്തിന്‍റെ തീറാധാരവുമായി സുഖമായ ഉറക്കം സ്വപ്നം കണ്ടു യാത്ര ആരംഭിച്ചു. 'രവീന്ദ്രന്‍ പട്ടയം' മുന്‍‌കൂര്‍ വാങ്ങിക്കാത്തത് കൊണ്ടാണോ എന്നറിയില്ല, എന്‍റെ മിഡില്‍ ബര്‍ത്തിന്‍റെ താഴത്തെ ജനലിനെ 'പടിക്ക് പുറത്തിറങ്ങാന്‍' സമ്മതിച്ചില്ല, അതോ 'ഓര്‍' ഹര്‍ത്താലില്‍ ആയിരുന്നോ ആവോ? ഏതായാലും മകര മാസ കുളിര്‍ എന്‍റെ ഭൌമാന്തര്‍ ഭാഗം വരെ തൊട്ടു തലോടി എന്നത് സത്യം. ആ മരവിപ്പ് വിട്ട് മാറുന്നതിനു രാവിലെ മുതല്‍ കഴിച്ചതെല്ലാം കൂടി അരച്ച് കലക്കി കൂട്ടിക്കുഴച്ചു വൈക്കിട്ട് നെടു നീളത്തില്‍ ഒരു 'വാള്‍' വയ്ക്കേണ്ടി വന്നു. ഹോ! എന്തൊരു യാത്രയായിരുന്നു എന്‍റെ അമ്മച്ചിയേ............

'പര്‍ചേസിന്' 'ഒന്നെടുത്താല്‍ ഒന്നു ഫ്രീയും', 'പെണ്ണ് കെട്ടുമ്പോള്‍ കൊച്ചു ഫ്രീയും' അടക്കം ഒത്തിരി ഫ്രീ കച്ചവടം കണ്ടിട്ടും കേട്ടിട്ടും ഉണ്ടെങ്കിലും ഈ 'ഫ്രീ' അല്‍പം കട്ടിയായില്ലേ എന്നൊരു സംശയം...

ഇന്ത്യേന്‍റെ സ്വന്തം 'തീമണ്ടിയേ' നമോ: നമഹ:...

Monday, November 16, 2009

'ഞാന്‍ പിടിച്ച മുയലിന് മൂന്നല്ല നാലു കൊമ്പ്.'

അരവയര്‍ അപ്പത്തിനായി അരക്കച്ച അഴിക്കെണ്ടിവരുന്ന പാവങ്ങളുടെ നാട്ടില്‍ പ്രാരാബ്ധകെട്ടുകളുടെ നാറ്റമില്ലാത്ത ഒരു കൊച്ചു ജീവിതം, അത്രയുമേ അരുതെന്നു ചുറ്റുപാടുകള്‍ വിലക്കിയിടത്തേക്ക് യുവത്വത്തിന്‍റെ തുടിപ്പുമായി ഇറങ്ങി പുറപ്പെടുമ്പോള്‍ ആഗ്രഹിച്ചിരുന്നുള്ളു. ജീവിതത്തിലെ സഹയാത്രികരെല്ലാം ആവശ്യത്തിലേറെ അനുഭവ സമ്പത്തിനുടമകളായിരുന്നതിനാല്‍ ഒറ്റക്കാര്യത്തിലേ സംശയം ഉണ്ടായിരുന്നുള്ളു... ആരു കാണിക്കുന്ന വഴിയേ പോകണം എന്നതില്‍. ത്രിലോകങ്ങളും അവയില്‍ ഒന്നില്‍ എന്നെയും മെനഞ്ഞവന്‍റെ കരുതല്‍ തുണയുണ്ടായിരുന്നതിനാല്‍ ഇപ്പോഴും സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്നു. ആധുനികതയുടെ പളുങ്കുനിരത്തുകളില്‍ ഫാസ്റ്റ് ഫുഡിന്‍റെ ശക്തിയുമായി കുതിച്ചു പയുന്നവരെ മുഴുവന്‍ പരാജിതരക്കാനായിരുന്നില്ല എന്‍റെ പെടാപാട്, തോല്‍ക്കാതിരിക്കാന്‍ മാത്രമായിരുന്നു. എന്നിട്ടും ആര്‍ക്കൊക്കെയോ ഞാന്‍ തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹമുള്ളതുപോലെ, ഒരു പക്ഷേ എന്‍റെ മനസിന്‍റെ തോന്നലാകാമത്, അഥവാ അവര്‍ക്ക് വിജയ ശിലകളായ മൂല്യങ്ങള്‍ എന്നെ സ്വധീനീക്കാത്തതിനാലാകാം. പക്ഷേ എത്രയായിട്ടും എനിക്കു മനസിലാകാത്തത് 'ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്' എന്നത് മറ്റുള്ളവരും അഗീകരിക്കണം എന്ന അവരുടെ വാശിയെയാണ്. ആയിക്കോ, എന്തു വേണേലും ആയിക്കോ. പക്ഷേ അത് എനിക്കും ആവാലോ, 'ഞാന്‍ പിടിച്ച മുയലിന് മൂന്നല്ല നാലു കൊമ്പ്.'

Tuesday, November 3, 2009

A thought that strengthen me always

'Success is the ability to go from one failure to another with no lose of enthusiasm.'